Saturday, September 19, 2009

ജോസഫിന്റെ മീശ

മുന്‍കൂര്‍ ജാമ്യം: ഈ കഥ(?)യും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്‌്‌. ഇതിനു ജീവിച്ചു ചിരിച്ചിരിക്കുന്നവരുമായി യാതൊരു ബന‍്ധവുമില്ല ;)

ജന‍്മനാ പോക്കിരികളും, സ്കൂളിലെ പേരുകേട്ട ചട്ടമ്പികളുമായ പതിനൊന്നാം ക്ളാസ് എ ഡിവിഷനാണു രംഗം. ആ മധുര മനോഹര മനോജ്ഞ ക്ളാസില് ഇരുന്നു പഠിക്കാനായതാണു ഈയുള്ളവന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം.

ഉച്ചകഴിഞ്ഞു ഒന്നാമത്തെ അവറായതേയുള്ളൂ, പ്രധാനികളായ ജോര്‍ജ്ജ്, കാലി, രജീഷ്, രാകേഷ്, ഫിലിപ്പ് ഒക്കെ അന്നത്തെ പണി മതിയാക്കി കളം കാലിയാക്കിയിരിക്കുന്നു. അതോ സ്കൂളിനു പുറകിലെ റബര്‍ തോട്ടത്തില് റ‌മ്മി കളിക്കുന്നുണ്ടോ? ശ്ശോ പോവേണ്ടതായിരുന്നു ഞാന്‍ മനസ്സിലോര്‍ത്തു. പതിവു പോലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി അജയകൃഷ്ണന്‍(ലെവിയാത്തന്‍) എന്റെ വലതു ഭാഗത്തായി ഇരുപ്പുണ്ട്. ഇടതു വശത്തു ശംഖുവരയന്‍ എന്നു വിളിക്കപ്പെടുന്ന രവിശങ്കരനും. നാളത്തേയ്ക്കുള്ള ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുന്ന തിരക്കിലാണു ആശാന്‍. ജോസഫും ജിഞ്ചനും കൂടി മുടിഞ്ഞ പൂജ്യം വെട്ട് കളിക്കുന്നു. അതിനു മാത്രമായി അവര്‍ക്കു 200 പേജിന്റെ ഒരു ബുക്കുണ്ട്!! പുറകുവശത്ത് ജേക്കബും, ആനയും, കറിയായും കൂടി എല്‌വിസ് പ്രസ്‌ലിയുടെ മഹത്തായ ഗാനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറ്റവും മുന്‍പിലെ സ്ത്രീജനങ്ങളുടെ നിരയില് നിന്നും മെറിലിന്റെ കര്‍ണ്ണ കഠോര‌മായ ശബ്ദം കേള്ക്കുന്നുണ്ട്. മനുഷ്‌യനു മനസ്സിലാവുന്ന ഭാഷയൊന്നുമല്ല; സംഗതി എന്തോ മാത്ത് റിലേറ്റഡാണു. ഇവള്ക്കൊന്നും പഠിത്ത‌മല്ലാതെ വേറെ പണി ഒന്നുമില്ലേ എന്നു ഞാന്‍ ചിന്തിച്ചു.

പെട്ടന്നാണു ആ ആക്ര‌മണം ഉണ്ടായത് അടുത്ത അവറില് വരേണ്ട താര മിസ്സ് ഏകദേശം ഒരു മണിക്കൂര്‍ നേരത്തേ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വിധിയെ തടുക്കാന്‍ വില്ലേജോഫീസറിനു പോലുമാവില്ല എന്ന് പണ്ടേതോ മഹാന്‍ പറഞ്ഞത് ഒരിക്കല് കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അനുഭവിക്കുക തന്നെ; അല്ലാതെന്തു ചെയ്യാന്‍. മറ്റുള്ള അദ്ധ്യാപകരുമായി ഉള്ളതുപോലെ, താര‌ മിസ്സുമായി എനിക്കു പേഴ്സണല് കലിപ്പുകളൊന്നുമില്ല എന്നു മാത്രമല്ല ഈ ഉസ്കൂളില് എനിക്ക് ഇഷ്ട‌മുള്ള ഏതാനും ചില ആള്ക്കാരില്‌ പ്രധാനിയുമാണു താര‌മിസ്സ്. എന്നിരുന്നാലും അപ്രതീക്ഷിത‌മായ ആ നീക്കം എന്നെ കോപാക്രാന്തനാക്കി. കസേരയുടെ പെട്ടിയില് അന്നു രാവിലെ കൊണ്ടുവന്നു കുത്തിനിറച്ച പട്ടിച്ചെവിയന്‍ പുസ്തകങ്ങള്ക്കിടയില് നിന്നും, ഓറഞ്ചു നിറം ഉള്ള പട്ടിച്ചെവിയനെ(Fundamentals of Physics) ഞാന്‍ ദേഷ്യത്തോടെ എടുത്തു മുന‍്പില് വച്ചു.

ജോസഫ് പുറകോട്ടു തിരിഞ്ഞിരുന്ന് ബിനുവുമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒരു ടീചര്‍ മുന‍്പില് നില്കുന്നു എന്ന ഒരു ബോധം പോലും ആശാനില്ല.

"എല്ലാവരും ഫിസിക്സ്‌ ടെക്സ്റ്റ് ബൂക്ക് കൊണ്ടുവന്നിട്ടുണ്ടോ? " താര‌മിസ്സ് ചോദിച്ചു. "ഈ സാധനം വീട്ടില് കൊണ്ടുപോയെങ്കിലല്ലേ കൊണ്ടുവരാന്‍ മറക്കൂ" ഞാനും ശാന്തനും പരസ്പരം പറഞ്ഞു!

ജോസഫ് ഇപ്പോഴും തലപുറകിലേയ്ക്കിട്ട് സംസാരത്തിലാണു, ഇവിടെ നടക്കുന്ന കാര‍്യങ്ങള് ഒന്നും പുള്ളി അറിയുന്നില്ല. "ജോസഫേ, ടെക്സ്റ്റ് എവിടെ?" താര‌മിസ്സ് ചോദിച്ചു. ജോസഫ് പെട്ടന്നു ഞെട്ടി എഴുന്നേറ്റു നിന്നു. എന്താണു താര‌മിസ്സ് ചോദിച്ചതെന്ന്‌ ആശാന്‍ കേട്ടിട്ടില്ല. തൊട്ടടുത്തിരുന്ന ജിഞ്ചനോട് ജോസഫ്‌ ചോദിച്ചു, "എന്തു കുന്തമാ ഇവര്‍ ചോദിച്ചെ?". ജിഞ്ചന്‍ ഒതുക്കത്തില് എന്തോ ജോസഫിനോട് പറഞ്ഞു.

"ഉണ്ട് മിസ്സേ, ദാ ശരിക്കും നോക്കിക്കോ!" മൂക്കിനു താഴെ, തന്റെ പൊടിമീശയില് ചൂണ്ടിക്കാണിച്ചുകൊണ്ട് ജോസഫ് പറഞ്ഞു. എന്താണു ഈ പൊട്ടന്‍ പറയുന്നത് എന്നു മനസ്സിലാവാതെ, താര‌മിസ്സ് ഒരിക്കല്‌ കൂടി ചോദിച്ചു "എവിടെ?". "ദാ മൂക്കിനു കീഴില്" എന്നു ജോസഫ്‌ പറഞ്ഞു നിര്‍ത്തിയതും ക്ളാസു മുഴുവന്‍ ചിരിയുടെ മാലപ്പടക്കങ്ങള് പൊട്ടിത്തുടങ്ങി. "എന്തു കുന്തമാ ഇവര്‍ ചോദിച്ചെ?" എന്ന ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി ജിഞ്ചന്‍ പറഞ്ഞു കൊടുത്തത്, "അളിയാ നിനക്ക് മീശ ഉണ്ടോന്നാ ടീച്ചറ്‌ ചോദിച്ചേ!" എന്നായിരുന്നു.

5 comments:

yekaki said...

nice one.Waiting for more....

Unknown said...

Aliya...kollam...inium porattey

പയ്യന്‍സ് said...

പാവം ജോസഫ്‌!
:) ആക്കാലത്ത്‌ റമ്മി കളി മാത്രമേ ഉണ്ടായിരുന്നൊല്ലോ? വെള്ളമടി തുടങ്ങിയിട്ടില്ലാ?

തോന്നിവാസ് said...

@harikrishnan,@npg Thanks for dropping by and for leaving a comment

@പയ്യന്‍സ്: വെള്ള‌മ‌ടി ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അത് അത്രയ്ക്കങ്ങട് ശക്തി പ്രാപിച്ചിട്ടുണ്ടായിരുന്നില്ല. ആ ട്രാക്കില്‍ ഉള്ള കുമ്പസാരങ്ങള്‍ വഴിയേ...

Unknown said...

🤩